ദുബായിലെ ജുമൈറ വില്ലേജ് സർക്കിളിലെ വില്ലയിലാണ് ആറംഗ സംഘം കവര്‍ച്ച നടത്തിയത്. കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. അക്രമികൾ 1,198,000 ദിർഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും അപഹരിച്ചെന്നാണ് കേസ്.
കത്തിയും ചുറ്റികയുമായമായാണ് കവര്‍ച്ചാസംഘം എത്തിയത്. മുകളിലത്തെ നിലയിൽ നിന്ന് വില്ലയിലേക്ക് പ്രവേശിക്കുകയായിരുന്നു. കുടുംബത്തിലെ നാല് അംഗങ്ങളെയും കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. 4,50,000 ദിർഹം പണവും 348,000 ദിർഹം വിലമതിക്കുന്ന രണ്ട് വാച്ചുകളും 400,000 ദിർഹം വിലമതിക്കുന്ന വജ്ര മോതിരങ്ങളുമാണ് അപഹരിച്ചത്.
അതേസമയം രക്ഷപെടാനുളള ശ്രമത്തിനിടെ സംഘാംഗങ്ങളില്‍ നാലുപേര്‍ പൊലീസ് പിടിയിലായി. ഒരു പ്രതിയെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മറ്റ് രണ്ട് പേരെ ഷാർജ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. അൽ ത്വാറിൽനിന്നാണ് നാലാമനെ പിടികൂടിയത്. മറ്റ് രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ ദുബായ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ എല്ലാ പ്രതികളും കുറ്റം സമ്മതിച്ചു. പ്രതികളില്‍നിന്ന് കണ്ടെടുത്ത വാച്ചുകളും ആഭരണങ്ങളും പൊലീസ് ഉടമസ്ഥര്‍ക്ക് തിരികെ നൽകി.