തൊഴിൽ വിപണിയിലെ ജനസംഖ്യാ അസന്തുലനം കുറയ്ക്കാനുളള നടപടികൾക്ക് ആക്കം കൂട്ടി കുവൈറ്റ്. അനധികൃത താമസക്കാരേയും ജോലിയൊ മതിയായ വരുമാനമൊ ഇല്ലാതെ രാജ്യത്ത് തുടരുന്നവരേയും പിടികൂടി നാടുകടത്തുമെന്ന് മുന്നറിയിപ്പ്. മതിയായ രേഖകളും വരുമാനവുമില്ലാതെ രാജ്യത്ത് തുടരുന്നത് കുറ്റകൃത്യങ്ങൾ വര്‍ദ്ധിപ്പിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇതിനകം പതിനയ്യായിരം പ്രവാസികളെ നാടുകടത്തിയതായും സുരക്ഷാ വിഭാഗം അറിയിച്ചു. പലരും താത്കാലിക ജോലികൾ ചെയ്തും വഴിയോര കച്ചവടം നടത്തിയും രാജ്യത്ത് തുടരുകയായിരുന്നെന്നും അധികൃതര്‍ സൂചിപ്പിച്ചു. പിടികൂടിയവരില്‍ അധികവും ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി. താമസം നിയമ വിധേയമാണെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ പിടികൂടി നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്
അതേസമയം താമസാനുമതിയ്ക്കും സന്ദര്ശനാനുമതിയ്ക്കും കടുത്ത നിയന്ത്രണമാണ് കുവൈത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളി ക്ഷാമം രൂക്ഷമായ മേഖലകളില്‍ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൾ പരിശോധന ശക്തമാക്കുമെന്നും സുരക്ഷാവിഭാഗം അറിയിച്ചിട്ടുണ്ട്.