തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്നത് തൊഴില്‍ നിയമ ലംഘനത്തില്‍ തന്നെ ഉള്‍പ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സൗദി സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ സൗദി തൊഴില്‍ നിയമം ലംഘിക്കുന്നതായി വീണ്ടും സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ചൂണ്ടിക്കാട്ടി.
തൊഴില്‍ നിയമ ലംഘനങ്ങളിൽ ഏകീകൃത അപേക്ഷയിലൂടെ പരാതി സമര്‍പ്പിക്കാന്‍ സൗദി പൗരന്മാരോടും താമസക്കാരായ പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ശമ്പളം നല്‍കുന്നത് പത്താം തീയതി വരെ വൈകാമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ കരാര്‍ രേഖയില്‍ പറഞ്ഞിരിക്കുന്ന ശമ്പളത്തില്‍ നിന്ന് ലഭിക്കുന്ന ശമ്പളം വ്യത്യാസപ്പെട്ടാല്‍ തൊഴിലാളിക്ക് പരാതിപ്പെടാനുള്ള നിയമവും നിലവിലുണ്ട്. ഹ്യൂമന്‍ റിസോഴ്സ് ആൻ്റ് സോഷ്യല്‍ ഡെവലപ്മെൻ്റ് മന്ത്രാലയത്തിൻ്റേതാണ് ഉത്തരവ്.