ചട്ടങ്ങൾ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ച് ഹൗസിന് ഭരണപരമായ ഉപരോധം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. എക്സ്ചേഞ്ച് ഹൗസിന്റെ ഉടമയ്ക്കും ജനറൽ മാനേജർക്കും ഉപരോധം ബാധകമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അംഗീകൃത ലൈസന്‍സ് ഇല്ലാതെയാണ് ധനവിനിമയ സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാടകയ്ക്ക് എടുത്ത ലൈസൻസ് ഉപയോഗപ്പെടുത്തിയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ശരിയായ മാനദണ്ഡങ്ങൾ സ്വീകരിക്കാന്‍ സെൻട്രൽ ബാങ്ക് സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി.
പുതിയ അനുമതി ലഭിക്കും വരെ സ്ഥാപനത്തിന്റെ എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. ഒരു വർഷത്തേക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നതിന് ജനറൽ മാനേജരെയും വിലക്കിയിട്ടുണ്ട്.
യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിന് എല്ലാ ധനവിനിമയ സ്ഥാപനങ്ങളും അവയുടെ ഉടമകളും ജീവനക്കാരും നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാന്‍ നിര്‍ബന്ധിതരാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കണ്ടെത്താന്‍ പരിശോധനയും ശക്തമാക്കും.