കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം സൗദി പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇന്ത്യയ്ക്കൊപ്പം തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ വിലക്കും സൗദി പിന്‍വലിച്ചു.
അതേസമയം പാസ്പോര്‍ട്ടിന് മൂന്ന് മാസത്തിലധികം കാലാവധിയില്ലെങ്കില്‍ എക്സിറ്റ് റീ എന്‍ട്രി ഇഷ്യൂ ചെയ്യില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. രാജ്യത്തുനിന്ന് പുറത്തുപോകുന്ന ദിവസം മുതലാണ് റീ എന്‍ട്രി കാലാവധി ആരംഭിക്കുന്നത്.
റി എന്‍ട്രി വിസയ്ക്ക് 200 റിയാലാണ് ഈടാക്കുക. ഇതിന് രണ്ട് മാസത്തെ കാലാവധി അനുവദിക്കും. കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഒരുമാസത്തേക്ക് 100 റിയാല്‍ അധികം നല്‍കണം. അതേസമയം മൾട്ടി റീ എന്‍ട്രി വിസ നിരക്ക് 500 റിയാലാണ്. ദീര്‍ഘിപ്പിക്കുന്ന ഓരോ മാസത്തിനും 200 റിയാല്‍ വീതം നല്‍കുകയും വേണം.