വിഴിഞ്ഞം തുറമുഖത്ത് അദ്യം എത്തിയ കപ്പലിലെ ജീവനക്കാർക്ക് തുറമുഖത്ത് ഇറങ്ങാൻ അനുമതി നൽകി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ രണ്ട് ജീവനക്കാരായ രണ്ടുപേർക്കാണ് എഫ്എഫ്ആർഓയുടെ അനുമതി ലഭിച്ചത്. ഇതിനെ തുടർന്ന് കപ്പൽ കമ്പനി അധികൃതർ വിഴിഞ്ഞത്തെത്തും. കടൽ ശാന്തമാണെങ്കിൽ ഉടൻ ക്രയ്നുകൾ ഇറക്കുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
അതേസമയം കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചത്.
സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി പറഞ്ഞു. മുബൈയില്‍ നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെ വിഴിഞ്ഞത്തെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍ നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.