കൊത്തു പണികൾ കൊണ്ട് മനോഹരമാക്കിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. അബുദാബിയുടെ മണ്ണിൽ ഒരുങ്ങുന്ന ഈ ബാപ്സ് ഹിന്ദു മന്ദിർ പുതിയൊരു അനുഭവമായിരിക്കും. ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുക. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഓൺലൈനായി ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ ഫെബ്രുവരി 18 മുതൽക്കാണ് പ്രവേശിപ്പിച്ചു തുടങ്ങുക. എന്നാൽ അമിത തിരക്ക് അനുഭവപ്പെടുമെന്നതിനാൽ യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിനായി ശ്രമിക്കാവൂ എന്ന് അധികൃതർ അറിയിച്ചു.
2019 ഡിസംബറിലാണ് യുഎഇയുടെ തലസ്ഥാന നഗരിയിൽ നിർമാണം ആരംഭിച്ച ഐതിഹാസിക ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമാണം പൂർത്തിയായത്. എന്നാൽ മിനുക്കുപണികൾ ഏറെയുള്ളതിനാൽ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. യുഎഇയിലെ ഒരു എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്റെയും പ്രതീകമായി ക്ഷേത്രം നിലനിൽക്കുമെന്ന് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. കൂടാതെ ചരിത്രപരമായ ഭൂമി സമ്മാനത്തിന് സ്വാമി ബ്രഹ്മവിഹാരി നന്ദി പ്രകടിപ്പിക്കുകയും മന്ദിര സ്ഥാപനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു.
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, മറ്റ് ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുള്ള പ്രധാന വിവരണങ്ങൾ തുടങ്ങിയവ കരകൗശല വിദഗ്ധരുടെ സൃഷ്ടികളാൽ അലംകൃതമാണ്. രണ്ടായിരത്തോളം ശില്പികൾ രാജസ്ഥാൻ ശിലകളിൽ കൈകൊണ്ട് കൊത്തിയതാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങളായ അലങ്കാരങ്ങൾ. ക്ഷേത്രത്തിലെ കൂടാതെ, ത്രിവേണി സംഗമം, ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫൂഡ് കോർട്ട് എന്നിവയും ശ്രദ്ധേയമാണ്.
മന്ദിറിന്റെ നിർമാണത്തിൽ നേരത്തെ യുഎഇ സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. മന്ദിർ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രം രൂപപ്പെടുത്തുന്നതിൽ വൈദികരുടെയും സന്നദ്ധപ്രവർത്തകരുടെയും ഗണ്യമായ സംഭാവനകളെ അഭിനന്ദിയ്ക്കുകയും ചെയ്തു.