അജ്മാനിലെ എല്ലാ കടകളിൽ നിന്നും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചതായി എമിറേറ്റ്സ് മുനിസിപ്പാലിറ്റിഅറിയിച്ചു.മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് എക്സ്, ഇൻസ്റ്റാഗ്രാം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
“ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് 2022-ലെ മന്ത്രിതല തീരുമാനം നമ്പർ 380 അനുസരിച്ച്,ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി പ്രഖ്യാപിച്ചു. അജ്മാൻ എമിറേറ്റിലെ ഷോപ്പിംഗ് സെന്ററുകളും സെയിൽസ് ഔട്ട്ലെറ്റുകളും ഈ തീരുമാനം നടപ്പുവർഷം 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. 80070 എന്ന ഹോട്ട്ലൈൻ വഴി കൂടുതൽ അന്വേഷണങ്ങൾ നടത്താമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ദുബായ് പ്രാബല്യത്തിലാക്കിയിരുന്നു. 2024-ന്റെ തുടക്കത്തിലെ സമാന തീരുമാനം റാസൽ ഖൈമയും ഉമ്മുൽ ഖുവൈനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022 ജൂണിൽ തന്നെ അബുദാബി ഈ ബാഗുകൾ നിരോധിച്ചിരുന്നു.
.
انسجامًا مع القرار الوزاري رقم (380) لسنة 2022م في شأن تنظيم استخدام المنتجات ذات الاستخدام الواحد في أسواق الدولة، والتزامًا بالقانون الاتحادي رقم (٢) لسنة 2018 بشأن الإدارة المتكاملة للنفايات، ومبادرة وزارة البيئة والتغير المناخي، والهادفة لجعل الإمارات خالية من الأكياس، pic.twitter.com/AeA2nf10aS— بلدية عجمان (@AjmanMun) January 13, 2024