പ്രഥമ ഇ-സ്പോർട്സ് ഒളിമ്പിക്സിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അറിയിപ്പ്. 2025ലാണ് ഇ-സ്പോർട്സ് ഒളിമ്പിക്സ് നടക്കുക. സൗദി നാഷണൽ ഒളിമ്പിക് കമ്മിറ്റിയും (എൻഒസി) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇത് സംബന്ധിച്ച് ധാരണയിലെത്തി.
നീണ്ട 12 വര്‍ഷം ഇ-സ്പോർട്സ് ഒളിംപിക്സിന് വേദിയാവാനാണ് സൗദി അറേബ്യയുടെ ദേശീയ ഒളിംപിക് കമ്മിറ്റിയുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധാരണയിലെത്തിയിരിക്കുന്നത്. ഒളിംപിക് മൂല്യങ്ങൾ ബഹുമാനിക്കപ്പെടുന്ന തരത്തില്‍ ലിംഗസമത്വമടക്കം ഉറപ്പാക്കിയാവും ഇ-സ്പോർട്സ് ഒളിംപിക്സും സംഘടിപ്പിക്കുക.
അതേസമയം ഇ-സ്പോർട്സ് ഒളിംപിക്സിന് വേദിയാവുന്ന സൗദിയിലെ നഗരവും തീയതികളും സമയവും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും തീരുമാനിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങുമെന്നാണ് അറിയിപ്പ്.
തൻ്റെ രാജ്യം കായിക ചരിത്രത്തിൻ്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് കായിക മന്ത്രിയും സൗദി അറേബ്യൻ ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻ്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കായികതാരങ്ങൾക്ക് പുതിയ സ്വപ്നങ്ങളും അഭിലാഷങ്ങളും പ്രചോദിപ്പിക്കാൻ കഴിവുള്ള ഒളിമ്പിക് ചരിത്രത്തിൽ പുതിയ അധ്യായമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc