അബുദാബിയിൽ സഹപാഠികൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. കേസ് സിവില്‍ കോടതിയിലെത്തിയതോടെ കുറ്റക്കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് ഒന്നരലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും കീഴ്ക്കോടതിയുടെ വിധിച്ച 20,000 ദിര്‍ഹം പര്യാപ്തമെന്ന് അപ്പീല്‍ കോടതി ഉത്തരവിടുകയായിരുന്നു. അൽ ഐൻ സിവിൽ അപ്പീൽ കോടതിയാണ് കീഴ്ക്കോടതിയുടെ വിധി ശരിവച്ചത്.
കാമ്പസിൽ നടന്ന വഴക്കിനെത്തുടർന്ന് മകന്റെ മൂക്കിന് ഗുരുതര പരിക്കേറ്റെന്നായിരുന്നു പിതാവിന്റെ പരാതി. വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും തെളിവായി. ഫോറൻസിക് റിപ്പോർട്ടുകൾ അനുസരിച്ച് മൂക്കിലെ എല്ലിൽ ഒരു ലീനിയർ ഫ്രാക്ചറാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥിക്ക് മാനസിക പ്രശ്നങ്ങൾ നേരിട്ടതായും പരാതിയിലുണ്ട്.
കുറ്റക്കാരനായ വിദ്യര്‍ത്ഥിയെ പെരുമാറ്റ ചട്ടം പഠിപ്പിക്കണമെന്ന് വിധിച്ച് കോടിതി പിതാവിനൊപ്പം അയച്ചിരുന്നു. പിഴയ്ക്ക് പുറമെ മറ്റ് ചെലവുകളില്‍ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിലുണ്ട്.