കേരളത്തിൻ്റെ മുഖ്യമന്ത്രി കസേര ലക്ഷ്യമെന്ന് ഡോ.ശശി തരൂര്‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ ബുദ്ധിമുട്ടില്ല. കാരണം ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. കേരള രാഷ്ട്രീയത്തിൽ സീവമാകാനാണ് ആഗ്രഹം. യുഡിഎഫ് ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി വിഭാഗത്തെ ഒപ്പം കൂട്ടണമെന്നും ദീപിക ദിനപത്രത്തിന് നല്കിയ അഭിമുഖത്തിൽ ശശി തരൂർ പറയുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നുമാണ് തരൂരിൻ്റെ നിലപാട്. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുള്ളതിനാൽ എം പി മാരില്‍ പലരും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തനിക്ക് ഇപ്പോള്‍ മാത്രമല്ല, മുൻപും കേരളത്തില്‍ സ്വീകാര്യതയുണ്ടെന്ന് ശശി തരൂര്‍ വിശദീകരിക്കുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സ്വയം തീരുമാനിക്കാൻ കഴിയില്ലെന്നും നേതൃത്വമാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നുമായിരുന്നു എം എം ഹസനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ പ്രതികരണം.