യമനിലെ ഹൂതി പ്രതിസന്ധിക്കും സംഘർഷത്തിനും പരിഹാരമാകുന്നതായി സൂചന. സൌദി – ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനിടെയാണ് ഹൂതി വിമതരുമായുളള സൌദിയുടെ പ്രശ്നങ്ങൾ രമ്യതയിലാക്കാൻ നീക്കം നടക്കുന്നത്.
ഇതിനായി സൗദി പ്രതിനിധി സംഘം ഹൂതി ആസ്ഥാനത്തെത്തിയെന്നും റിപ്പോർട്ടുകൾ.
ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ തലവന്‍ മഹ്ദി അല്മശ്ശാത്തുമായി സൌദിസംഘം കൂടിക്കാഴ്ച നടത്തിയതായാണ് സൂചന. ഇതോടെ കഴിഞ്ഞ എട്ട് വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിന് അറുതിവരുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. യമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് ആല് ജാബിറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച സന്‍ആയില്‍ സമാധാന സന്ധി ചര്‍ച്ച നടത്തിയത്.
അതേസമയം ഒമാൻ്റെ മധ്യസ്ഥതയിലാണ് നീക്കങ്ങൾ നടക്കുന്നത്.കഴിഞ്ഞ ദിവസം ഒമാന്‍ സംഘം യമനിലെത്തി ചര്‍ച്ചക്ക് തുടക്കമിട്ടിരുന്നു. സൗദി എംബസി തുറക്കാനുള്ള പ്രതിനിധി സംഘം ഇറാനിലെത്തി 48 മണിക്കൂറിനുള്ളിലാണ് ഹൂതി വിമതരുമായി സൗദി പ്രതിനിധി സംഘത്തിൻ്റെ കൂടിക്കാഴ്ച. നേരത്തെ ചൈനയുടെ മധ്യസ്ഥതയിലാണ് സൗദി ഇറാന് പ്രതിസന്ധിക്ക് പരിഹാരമുണ്ടായത്.