സൗദി വിഷന്‍ 2030ന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഭരണാധികാരി സല്മാന് രാജാവ്. സൗദി ശൂറാ കൗണ്‍സിലിന്റെ എട്ടാമത് സെഷനോട് അനുബന്ധിച്ച് പുതിയ നയങ്ങളും ഭരണാധികാരി പ്രഖ്യാപിച്ചു. ആഗോള എണ്ണ വിപണിയുടെ സുസ്ഥിരത നിലനിര്‍ത്തുക എന്നത് പ്രധാന നയപരിപാടിയാണെന്നും സൗദി രാജാവ് വ്യക്തമാക്കി.
വിഷന്‍ 2030ന്റെ ഭാഗമായി മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പൗരന്മാരുടെ ശാക്തീകരണം വിപുല മേഖലകളില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഊര്‍ജ്ജിതപ്പെടുത്തുന്നതാണ് രണ്ടാം ഘട്ട പരിപാടികളെന്നും സല്മാന് രാജാവ് വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതി നിര്‍ണയിക്കുന്നതാണ് വിഷന്‍ 2030തെന്നും രാജാവ് പറഞ്ഞു. പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്ത്താനായതുംസമ്പത് വ്യവസ്ഥയ്ക്ക് അനുകൂലമായെന്നാണ് വിലയിരുത്തല്‍.
കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്ന കാര്യത്തില്‍ സൗദി അതിവേഗ നേട്ടങ്ങളാണ് കൈവരിച്ചത്. കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം നേടുന്നതിന് അനുയോജ്യമായ പദ്ധതികൾക്കാണ് വിഷന്‍ 2030ലും മുന്‍തൂക്കും. ഓണ്‍ലൈനായാണ് ശൂറാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. സൗദി കിരീടാവകാശിവും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഓണ്‍ലൈനായി പങ്കെടുത്തു.