സാമൂഹ്യ സുരക്ഷ പെന്ഷന് കഴിഞ്ഞ അഞ്ച് മാസമായി മുടങ്ങിയതിന് പിന്നാലെ പരസ്യ പ്രതിഷേധവുമായി ഇടുക്കിയിൽ 90 വയസ്സുകാരി കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തത്. ഈ വിഷയത്തിൽ മന്ത്രി സജീ ചെറിയാൻ പ്രതികരിച്ചത് ഇങ്ങനെയാണ്.
അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാൻ പണം വേണ്ടേ?. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ലെങ്കിൽ പദ്ധതികൾ നടക്കുമോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. അറുപതിനായിരം കോടി രൂപ ഈ വർഷം കേന്ദ്രം തന്നില്ല. നിർമ്മലാ സീതാരാമൻ പറഞ്ഞ കാര്യം പൂർണമായി ശരിയല്ല. കേരളത്തിന് കിട്ടേണ്ട വിഹിതം ന്യായമായും കിട്ടണം. കേരളത്തെ ശത്രു രാജ്യമായി കാണേണ്ട മിത്രമായി കണ്ടാൽ മതി. സംസ്ഥാനം നിലനിൽക്കാതെ കേന്ദ്രം നിലനിൽക്കുമൊയെന്നും മന്ത്രി പറഞ്ഞു.
അതേസമയം കൂലിപ്പണിക്കാരനായ മകന് മായനോടൊപ്പമാണ് പൊന്നമ്മ താമസിക്കുന്നത്. അഞ്ചു മാസമായി പെൻഷൻ കിട്ടുന്നില്ലെന്ന് പൊന്നമ്മയുടെ മകൻ പറഞ്ഞിരുന്നു.