റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരാൻ റിസർബാങ്കിൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന റിസര്‍വ് ബാങ്ക് പണ അവലോകന യോഗമാണ് പലിഷ നിരക്കിൽ മാറ്റം വേണ്ടെന്ന തീരുമാനിച്ചത്. തുടർച്ചയായ നാലാം തവണയാണ് മാറ്റമില്ലാത്തത്.
പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും നിരക്കിൽ മാറ്റം വേണ്ടെന്ന തീരുമാനം ഏകകണ്ഠമായിന്നെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്ന സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരുമെന്നും ആർബിെഎ ഗവർണർ വ്യക്തമാക്കി. അതേസമയം പണപ്പെരുപ്പം ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണെന്നാണ് റിപ്പോർട്ട്.