ട്രാഫിക് നിയമങ്ങളും ബോധവത്കരണവും കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനിടെ 50 വാഹനാപകടങ്ങൾ ഉണ്ടായത് റെഡ് സിഗ്നല്‍ മറികടന്നതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകൾ. അപകടങ്ങളില്‍ നാല് മരണവും 65 പേര്‍ക്ക് പരുക്കുമേറ്റു.
വര്‍ഷത്തിന്റെ ആദ്യ ആറുമാസം പിന്നിട്ടപ്പോഴേക്കും 16,892 ട്രാഫിക് നിയമലംഘനങ്ങളാണ് ആകെ രേഖപ്പെടുത്തിയത്. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ട്രാഫിക് വിഭാഗം വിലയിരുത്തി. നിയമലംഘകര്‍ മറ്റുളളവരുടെ ജീവന് ഭീഷണിയാകുന്നതും അഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് ആയിരം ദിർഹമാണ് പിഴ ഈടാക്കുന്നത്. 12 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കാനും അനുമതിയുണ്ട്. അതേസമയം ഹെവി വാഹനങ്ങൾ നിയമം ലംഘിച്ചാല്‍ 3000 ദിർഹമാണു പിഴയും ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്യും.