2045 ഓടെ ലോകമെമ്പാടുമുള്ള ഊർജ ആവശ്യകതയിൽ 25% വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗായിസ് പറഞ്ഞു. “2045-ഓടെ, ആഗോള ജനസംഖ്യയിൽ ഏകദേശം 1.6 ബില്യൺ ആളുകൾ വർദ്ധിക്കുമെന്ന് പ്രവചിച്ചിരിക്കുന്നതിനാൽ, ലോകത്തിലെ ഊർജ്ജ ആവശ്യം നിലവിലെ അവസ്ഥയിൽ നിന്ന് 25% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ലോകത്തിന് കൂടുതൽ ഊർജം ആവശ്യമായി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്, ” അഡിപെക് 2023 പങ്കെടുക്കവെ അൽ ഗായിസ് എമിറേറ്റ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
സമ്പദ്വ്യവസ്ഥ വികസിക്കുകയും ജനസംഖ്യ വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ലോകത്തിന്റെ വളരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഒരൊറ്റ ഊർജ്ജ സ്രോതസ്സിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഒപെക് എണ്ണയിലും പുനരുപയോഗ ഊർജത്തിലും നിക്ഷേപത്തെ പിന്തുണയ്ക്കുന്നത് അൽ ഗായിസ് കൂട്ടിച്ചേർത്തു.
“ശുദ്ധമായ ഊർജ്ജ സംവിധാനത്തിലേക്കുള്ള പരിവർത്തനത്തിനും കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും പദ്ധതികളും പിന്തുണയും പ്രദർശിപ്പിക്കാൻ ഒപെക്കിന്, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) ആദ്യമായി ഒരു സമർപ്പിത പവലിയൻ ഉണ്ടായിരിക്കും,” അദ്ദേഹം തുടർന്നു.
“ലോകത്തിന് ഊർജം നൽകുന്നതിനും എണ്ണയിലും പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലും നിക്ഷേപിക്കുന്നതിനും ഒപെക് പ്രതിജ്ഞാബദ്ധമാണ്.നിരവധി പ്രമുഖ രാജ്യങ്ങൾ, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ എണ്ണ വ്യവസായത്തിൽ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചിട്ടുണ്ടെന്ന് അൽ ഗായിസ് ഊന്നിപ്പറഞ്ഞു. ഈ രാജ്യങ്ങൾ കാർബൺ ക്യാപ്ചർ സാങ്കേതികവിദ്യകളിലും ഗ്രീൻ ഹൈഡ്രജൻ, സർക്യൂലർ സമ്പദ്വ്യവസ്ഥകളിലും നിക്ഷേപം നടത്തി, ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും അൽ ഗായിസ് അഭിപ്രായപ്പെട്ടു.