ആറ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി. ഡിസംബർ മുതൽ വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുകയെന്നും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.
കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 100 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കും. ലീഡർഷിപ്പ്, സൂപർവൈസറി പോസ്റ്റുകളായിരിക്കും സൗദിവത്ക്കരണത്തിനു വിധേയമാകുക. ഡിസംബർ 17 മുതൽ നിയമം നടപ്പില്‍ വരും.
ഒപ്റ്റിക്കൽ മേഖലയില്‍ നാലോ അതിലധികമോ തൊഴിലാളികളുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങല്‍ 2023 മാർച്ച് 18 മുതൽ 50 ശതമാനം ജോലികൾ സൗദിവൽക്കരിക്കും. മെഡിക്കൽ ഒപ്റ്റിഷ്യൻ, ഒപ്റ്റിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇതില്‍ ഉൾപ്പെടുന്നുണ്ട്. പുതിയ നീക്കം ആയിരം സൗദി പൗരന്മാര്ക്ക് തൊഴിലവസരം ഒരുക്കും.
ഈ നീക്കം സൗദികൾക്ക് 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തൊഴിലുകളിൽ മെഡിക്കൽ ഒപ്റ്റിഷ്യൻ, ഒപ്റ്റിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നിവ ഉൾപ്പെടുന്നു. തൊഴിൽ മേഖലകളിലെ സൗദി തൊഴിലാളികൾ അവരുടെ ആരോഗ്യ സ്പെഷ്യാലിറ്റികളിൽ അക്രഡിറ്റേഷൻ നേടിയിരിക്കണം. ലക്ഷ്യമിടുന്ന തൊഴിലുകളിൽ സൗദിവൽക്കരണം കണക്കാക്കുന്നതിനുള്ള കുറഞ്ഞ വേതനം 5,500 റിയാലാണ്.
വാഹനങ്ങളുടെ സർവീസ് ഔട്ട്ലെറ്റുകളിലും സൗദിവൽക്കരണവും നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ 50 ശതമാനവും രണ്ടാം ഘട്ടത്തിൽ 100 ശതമാനവും സൗദിവൽക്കരണം നടപ്പാക്കും. അടുത്ത വർഷം ജൂണിലായിരിക്കും നീക്കം പ്രാബല്യത്തില്‍ വരിക. സൈറ്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ , ടെക്നീഷ്യൻ, മെയിന്റനൻസ് ഇൻഫർമേഷൻ , ഡാറ്റാ എൻട്രി തുടങ്ങിയ മേഖലകളിലാണ് മാറ്റം.