യുഎഇയിലെ പൗരൻമാർക്ക് വീടുകൾ വിൽക്കാനും മാറ്റിവാങ്ങാനും അനുവദിക്കുന്ന രീതിയിലുള്ള പുതിയ ഭവന നയത്തിന് യുഎഇ അംഗീകാരം നൽകി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച അബുദാബിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച് തീരുമാനം പ്രഖ്യാപിച്ചത്.
ഷെയ്ഖ് സായിദ് ഹൗസിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഭവന സഹായത്തും കൈമാറ്റത്തിനുമുള്ള ആവശ്യകതകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. എമിറാത്തികൾക്ക് അനുയോജ്യമായ വീട് നൽകാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഭവന നിർമ്മാണ സഹായത്തിന്റെ ഗുണഭോക്താക്കൾക്ക് അവരുടെ അപേക്ഷകൾ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലേക്ക് അയച്ചുകൊണ്ട് ഒരു വസ്തുവിൽ നിന്ന് മറ്റൊന്നിലേക്കുള്ള കൈമാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം.