യുഎഇയിലെ അമുസ്ലിംകൾക്കുള്ള ആരാധനാലയങ്ങൾ നിയന്ത്രിക്കുന്ന കരട് ഫെഡറൽ നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നൽകി. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്.
അബുദാബിയിലെ പാർലമെന്റിന്റെ ആസ്ഥാനത്ത് എഫ്എൻസി സ്പീക്കർ സഖർ ഘോബാഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരമാനമായത്.
രാജ്യത്തെ മുസ്ലിം ഇതര മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനും കരട് നിയമം നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, സമിതിയുടെ ഘടന, പ്രവർത്തന സംവിധാനം, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയിൽ യുഎഇ കാബിനറ്റ് തീരുമാനിക്കും. ആരാധനാലയങ്ങൾ അനുവദിക്കുന്നതിനെക്കുറിച്ചുള്ള നിബന്ധനകൾ FNC അവതരിപ്പിച്ചു,. ഫ്രീസോണിലെ പ്രാർത്ഥനാ മുറിക്ക് അനുമതി വേണമെന്ന് നിയമം നിഷ്കർഷിക്കുന്നു. യുഎഇ ബാങ്ക് അക്കൗണ്ടും നിർബന്ധമാണ്.
കരട് നിയമം അനുസരിച്ച്, നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ, അതിന്റെ നിയന്ത്രണങ്ങൾ, അല്ലെങ്കിൽ ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവ ലംഘിക്കുന്ന ഒരാൾക്ക് 100,000 ദിർഹം മുതൽ 3 ദശലക്ഷം ദിർഹം വരെ പിഴ ചുമത്തും.