പെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തെ സർക്കാർ അപമാനിച്ചുവെന്ന് മറിയക്കുട്ടി. പെൻഷൻ കുടിശ്ശിക കിട്ടാനുള്ള പോരാട്ടം എല്ലാവർക്കും വേണ്ടിയാണ് നടത്തിയത്. കോടതിയിൽ സർക്കാർ തന്നെ അപമാനിച്ചെന്നും തനിക്ക് മാത്രമായി പെൻഷൻ വേണ്ടെന്നും മറിയക്കുട്ടി പ്രതികരിച്ചു.
“പെൻഷൻ എല്ലാവർക്കും കിട്ടേണ്ട ഒന്നാണ്. അത്ഞ ങ്ങളുടെ അവകാശമാണ്. ഒന്നരക്കോടി എനിക്ക് നീക്കിയിരിപ്പുണ്ടെന്നാണല്ലോ വാദം. മകൾ വിദേശത്ത്, ഒന്നരയേക്കർ സ്ഥലം… തുടക്കം മുതൽ തന്നെ അപമാനിക്കുകയാണ് ഈ സർക്കാരും ഗുണ്ടകളും. ഞാനെല്ലാവർക്കും വേണ്ടിയാണ് പോരാടുന്നത്. എന്റേത് ഒരിക്കലും രാഷ്ട്രീയമല്ല, ഇത് ജീവിതമാർഗമാണ്. പിണറായിക്കും കൂട്ടർക്കും എന്തെങ്കിലുമൊക്കെ പറയണമല്ലോ. നാടുമുഴുവൻ ബക്കറ്റ് പിരിവ് നടത്തുകയല്ലേ അവരുടെ പണി – മറിയക്കുട്ടി പറഞ്ഞു.
“എത്രയെത്ര കടകളാണ് അവർ തകർത്തത്. ഒരു കിലോ മീൻ വിൽക്കാനിവർ സമ്മതിക്കില്ല. അവിടെയും ബക്കറ്റ് പിരിവ് തന്നെ. ഭരണം കിട്ടിയിട്ടും ഇവരുടെ ബക്കറ്റ് പിരിവിനൊരു കുറവുമില്ലല്ലോ. എത്രയെത്ര പാർട്ടികളിവിടെയുണ്ട്. ഇത്രയും നാണം കെട്ട പാർട്ടി മറ്റൊന്നില്ല. പിണറായി നല്ലതാണെങ്കിൽ ഇങ്ങനെ ബക്കറ്റ് പിരിവ് ഇവിടെ ഉണ്ടാവുമോ? ഈ പാർട്ടിയുടെ കാർന്നോരുടെ വകയാണോ നമ്മുടെ കേരളം?. ഞാൻ ഈ പരിപാടിക്കൊന്നും പോയിട്ടില്ല. എനിക്ക് കിട്ടേണ്ട ആനുകൂല്യത്തിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്. കോടതിയിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്ന് തന്നെയാണ് ഉറപ്പ് എന്നും മറിയക്കുട്ടി വ്യക്തമാക്കി.