മന്ത്രിയായി ചുമതലയേറ്റ എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായി. സ്ഥാനമൊഴിഞ്ഞ എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയാണ് ലഭിക്കുക. എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന് നല്‍കുന്നത് എം വി ഗോവിന്ദന്റെ വകുപ്പുകളായിരുന്ന തദ്ദേശ വകുപ്പും എക്സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ലഭിച്ചത്.
എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഇന്ന് രാവിലെ 11മണിക്കാണ്. രാജ് ഭവനിൽ വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ,nപ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രിമാർ, കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിന് മന്ത്രിസ്ഥാനം നൽകിയത്.
എസ്എഫ്ഐ, ഡിവൈഎഫ് എന്നീ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ എംബി രാജേഷ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർലമെൻറിൽ 10 വർഷം പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എം ബി രാജേഷ് മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ മികവ് തെളിയിച്ചു. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടിയ ആളാണ്.
തൃത്താല മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിലേക്ക് എത്തിയത്. 2009ലും 2014ലും പാലക്കാട് ലോക്സഭ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം ബി രാജേഷ്.