ഇന്ത്യക്കാരുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം സൗദിയിലും. വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ്ഉണ്ടാക്കി രാജ്യത്ത് ഉപയോഗിച്ചതിന് ഇന്ത്യക്കാരന് ഒരു വർഷത്തെ തടവും 5,000 റിയാൽ പിഴയും വിധിച്ചു. ദമാമിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യയിലെ ഓട്ടോമൻ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള എൻജിനീയറിങ് ബിരുദം നേടി എന്ന വ്യാജരേഖ ചമച്ച് തെറ്റായ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിനാണ് പ്രതിയെ ശിക്ഷിച്ചതെന്ന് കോടതി അറിയിച്ചു.