തൊഴില്‍ നിയമ ലംഘകരേയും താമസ നിയമലംഘകരേയും കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്മെൻ്റ് എന്നിവ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനാ നടക്കുന്നത്.
അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍നിന്ന് 81 പ്രവാസികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, മഖ്ബൂല, മംഗഫ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന തുടരുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേയും ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ 66,000 ദിനാര്‍ പിഴ ചുമത്തിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെൻ്റ് അറിയിച്ചു. ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, സ്വകാര്യ വാഹനങ്ങളില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തുക എന്നീ കുറ്റങ്ങള്‍ ചെയ്തവർക്കെതിരേയും കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിശോധനും തീരുമാനമുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം സുരക്ഷിതമായ ട്രാഫിക് സംസ്കാരം വളര്‍ത്തുകയെന്നതും ലക്ഷ്യമാണ്. ചില കേസുകൾ ട്രാഫിക് പിഴകളിൽ മാത്രം ഒതുങ്ങില്ലെന്നാണ് മുന്നറിയിപ്പ്.