അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) തന്റെ ആറ് മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഭാരവും ഗുരുത്വാകർഷണവും ക്രമീകരിക്കുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ഗുരുത്വാകർഷണം വളരെ തീവ്രമായതിനാൽ ഒരു കുപ്പി വെള്ളം പിടിക്കുന്നത് പോലും വെല്ലുവിളിയായി.
” ഭൂമിയിലേക്ക് വന്നപ്പോൾ എല്ലാം ശരിക്കും ഭാരമുള്ളതായി തോന്നി. ഒരു കുപ്പി വെള്ളം പോലും ശരിക്കും ഭാരമുള്ളതായി തോന്നി. ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് വന്നപ്പോൾ പ്രാരംഭ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. എന്നാൽ വേഗം തന്നെ ശരീരം ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെട്ടു തുടങ്ങി. എന്നിരുന്നാലും, എല്ലാ ബുദ്ധിമുട്ടുകളും അവഗണിച്ച്, അടുത്ത ദൗത്യത്തിന് തയ്യാറാണെന്ന് അൽനെയാദി വ്യക്തമാക്കി.
ബഹിരാകാശ യാത്രികരെ വേഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് റിക്കവറി ടീമുകൾ, ഫ്ലൈറ്റ് സർജന്മാർ, പുനരധിവാസ സൗകര്യങ്ങൾ എന്നിവയുടെ പ്രാധാന്യവും അൽനേയാദി ഊന്നിപ്പറഞ്ഞു.”ബഹിരാകാശയാത്രികർ ബഹിരാകാശത്തേക്ക് പോകുന്നത് ആളുകൾ കണ്ടേക്കാം, എന്നാൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയില്ലാതെ ഇത് സാധ്യമല്ല, ഇത് സാധ്യമാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ആയിരക്കണക്കിന് ആളുകൾ അടങ്ങുന്ന ഗ്രൗണ്ട് ടീമുകളും ഉണ്ട്. ആറ് മാസത്തിലുടനീളം ഞങ്ങൾ പ്രവർത്തിച്ചേക്കാം. എന്നാൽ ഞങ്ങൾക്കുവേണ്ടി ആളുകൾ രാപ്പകലില്ലാതെ ഭൂമിയിൽ ഇരുന്ന് ജോലി ചെയ്യുന്നു. ഇതിനെയൊക്കെ നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ബഹിരാകാശ പദ്ധതിയുടെ “തുടർച്ച” ആണെന്നും ദൗത്യം തുടരുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.