പുണ്യമാസമായ റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ ബൃഹത്തായ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ . മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി ചീഫ് അബ്ദുള്‍ റഹ്മാന് അല്‍ സുദൈസാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഫ്രം അറൈവല്‍ റ്റു ആക്സസ് എന്ന് പേരിട്ടിരിക്കുന്ന മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളുടെ മുറ്റത്ത് വിശ്വാസികള്‍ എത്തുന്നത് മുതല്‍ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ പ്രാർത്ഥനടത്തുന്നതിന് സൌകര്യങ്ങൾ അനായാസമാക്കുകയാണ് ലക്ഷ്യം. വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ്, സഫ, മര്‍വ എന്നീ രണ്ട് കുന്നുകള്‍ക്കിടയിലെ ദ്രുത നടത്തം, മക്കയിലെയും മദീനയിലെയും പള്ളികളിലെ പ്രാര്‍ത്ഥന, ഇഅ്തികാഫ് തുടങ്ങിയവയ്കാണ് സഹായം ലഭിക്കുക.
ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിൻ്റെ പരമാവധി ഉപയോഗം, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം, വോളൻ്റിയർ സേവനം എന്നിവ വഴി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതും റമദാന് ആക്ഷന്‍ പ്ലാനിൻ്റെ ഭാഗമാണ്. മണിക്കൂറില്‍ 1.07 ലക്ഷം തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാനാകുമെന്ന രീതിയിലാണ് ക്രമീകരണങ്ങൾ. 12000 ജീവനക്കാരും രണ്ട് ലക്ഷം വളണ്ടിയര്‍മാരും ഇതിനായി രംഗത്തുണ്ട്.
മാര്‍ച്ച് അവസാനത്തോടെയാണ് റമദാന് ആരംഭിക്കുന്നത്. ഉംറയുടെ ഏറ്റവും ഉയര്‍ന്ന സീസണാണ് റമദാന്. ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും എണ്ണം വർദ്ധിക്കുന്നതിനാൽ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും പുറത്ത് ചെലവഴിക്കുന്നതുമായ സമയങ്ങൾ വിലയിരുത്തിയാണ് സേവനം എത്തിക്കുക.