ഹജ്, ഉംറ തീർഥാടകർക്കായി എയർ ടാക്സികൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്നമായി സൌദി ദേശീയ വിമാനക്കമ്പനിയായ സാദിയ എയർലൈൻസ്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മക്കയിലെ ഹോട്ടലുകൾക്കുമിടയിലാണ് സർവ്വീസ് നടത്തുക.
ഹജ്ജ് സീസണിൽ പുതിയ ഗതാഗത മാർഗമായി എയർ ടാക്സികൾ ഉപയോഗിക്കാനാണ് കാരിയർ തയ്യാറെടുക്കുന്നതെന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും സൗദി ഗ്രൂപ്പ് വക്താവുമായ അബ്ദുല്ല അൽ ഷഹ്റാനി പറഞ്ഞു. പറക്കും ടാക്സികൾക്ക് നാലോ ആറോ യാത്രക്കാരെ എത്തിക്കാൻ കഴിയുമെന്നും പരമാവധി 250 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനാൽ വിമാനങ്ങളുടെ സമയം കുറയ്ക്കുമെന്നും അൽ ഷഹ്റാനി പറഞ്ഞു. സീറ്റ് ക്രമീകരണത്തിനായി നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന അദ്വിതീയ ക്യാബിനും വിമാനത്തിൻ്റെ സവിശേഷതയാണ്.
പദ്ധതി മുന്നിൽകണ്ട് നൂറ് ലിലിയം ജെറ്റുകൾ, ജർമ്മൻ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങൾ വാങ്ങാനുള്ള ഉദ്ദേശ്യത്തോടെ സുസ്ഥിര എയർ മൊബിലിറ്റിയിൽ നിക്ഷേപം നടത്തുന്ന മെന മേഖലയിലെ ആദ്യത്തെ എയർലൈനുകളിൽ ഒന്നാണ് സാദിയ. ലിലിയം വിമാനങ്ങൾ വാങ്ങാനുളള കരാർ നടപിടികളും പൂർത്തിയായിക്കഴിഞ്ഞു.