തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവരിൽ നിന്നും, തവണകളായി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം.
2023 ജനുവരിയിലാണ് ജോലി നഷ്ടപ്പെടുമ്പോൾ സംരക്ഷണം ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഒക്ടോബറിൽ അവസാനിക്കുകയും ചെയ്തിരുന്നു. ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്ന തൊഴിലാളികൾക്ക് 400 ദിർഹമാണ് പിഴ ചുമത്തുക. കൃത്യസമയത്ത് തവണ വ്യവസ്ഥയിലുള്ള തുക അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 200 ദിർഹമും പിഴ ചുമത്തും.
ഇൻഷുറൻസിൽ ചേരേണ്ട 14 ശതമാനം ജീവനക്കാർ ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിൻറെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ അംഗീകൃത ബിസിനസ് സേവന കേന്ദ്രങ്ങൾ സന്ദർശിച്ചോ പിഴ പരിശോധിക്കാനും അടക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്പിഴ അടക്കാത്ത തൊഴിലാളികൾക്കെതിരെ പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കുന്നതുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം സൂചന നൽകിയിട്ടുണ്ട്. 16000 ദിർഹത്തിന് താഴെയാണ് ശമ്പളമെങ്കിൽ ഒരു വർഷത്തെ നികുതി ഉൾപ്പെടെ 63 ദിർഹവും 16000 ദിർഹത്തിനു മുകളിലാണ് ശമ്പളമെങ്കിൽ ഒരു വർഷം 126 ദിർഹവുമാണ് പ്രീമിയമായി അടയ്ക്കേണ്ട തുക.