ദുബായിലെ താമസക്കാരേയും തൊഴിലാളികളേയും തൊഴില്‍രഹിതരേയും കുറിച്ചുളള വിശദമായ കണക്കെടുപ്പിനായി സര്‍വ്വേ. സംയോജിത ദേശീയ പദ്ധതിയുടെ ഭാഗമായി ദുബായ് സ്റ്റാറ്റസ്റ്റിക്സ് സെന്ററാണ് സര്‍വ്വെ നടത്തുന്നത്. ഫെഡറൽ കോംപറ്റീറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ലോക്കൽ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് സര്‍വ്വെ.
തൊഴിൽ വിപണിയുടെ സ്ഥിതി വിശേഷങ്ങൾ മനസ്സിലാക്കുകയും ഭാവിയിലെ ആവശ്യങ്ങൾക്ക് അനുസൃതമായി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും സര്‍വ്വേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തും. എമിറാത്തി പ്രൊഫഷണലുകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ദേശീയ നയങ്ങൾ നടപ്പിലാക്കാനും പുതിയ ഡേറ്റകൾ അനിവാര്യമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. തൊഴിലവസരങ്ങൾ, തൊഴിലാളികളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങളും ശേഖരിക്കും.
ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ വർഷം തോറും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഗാർഹിക പഠനങ്ങളിലൊന്നാണ് സർവേ. ലേബർ ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന തൊഴിൽ ശക്തിയെക്കുറിച്ചുള്ള സ്ഥിരിവിവര കണക്കുകളും പുതുക്കും. തൊഴില്‍ മേഖലകളെക്കുറിച്ചുളള കൃത്യമായ ചിത്രം സര്‍വ്വേ പൂര്‍ണമാകുന്നതോടെ ലഭ്യമാകും.
നവംബർ 27ന് ആരംഭിച്ച ഡാറ്റാ ശേഖരണം 2023 ജനുവരി ആദ്യവാരം വരെ തുടരും. കോൾ സെന്റർ ഏജന്‍സികളുടെ സേവനവും സര്‍വ്വേയ്ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ദുബായ് എമിറേറ്റ്സിലെ താമസക്കാര്‍ സര്‍വ്വേയുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വ്യക്ത്യാധിഷ്ഠിത വിവരങ്ങളും ഔദ്യോഗിക രേഖകളും രഹസ്യ സ്വഭാവത്തിലാണ് സൂക്ഷിക്കുകയെന്നും അതോറിറ്റി അറിയിച്ചു.