കയറ്റുമതിരംഗത്ത് മികച്ച നേട്ടം കൈവരിച്ച് ദുബായ് ചേംബർ ഓഫ് കോമേഴ്സ്. ആറു മാസത്തിനിടെ ചേംബറിലെ അംഗങ്ങളുടെ ആകെ കയറ്റുമതി, പുനർ കയറ്റുമതി മൂല്യം ഏഴ് ശതമാനം വർധിച്ച് 137.6 ശതകോടി ദിർഹമായാണ് ഉയർന്നിരിക്കുന്നത്. 2022-ലെ ഇതേ കാലയളവിൽ ഇത് ശതകോടി ദിർഹമായിരുന്നു.
ചേംബറിലെ അംഗങ്ങളുടെ എണ്ണത്തിലും ഈ വർഷം വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം അംഗങ്ങളുടെ എണ്ണം 43 ശതമാനം വർധിച്ച് 30,146 ആയി. 2022ലെ ആദ്യ ആറു മാസത്തിൽ അംഗങ്ങളുടെ എണ്ണം 21,098 ആയിരുന്നു. നിക്ഷേപ, വ്യാപാര രംഗത്ത് ആഗോള സെന്ററായി ദുബായിയെ വളർത്താൻ ലക്ഷ്യമിടുന്ന ദുബായിയുടെ സാമ്പത്തിക അജണ്ടയോട് ചേർന്ന് നിൽക്കുന്നതാണ് ദുബായ് ചേംബറിന്റെ വ്യാപാര തന്ത്രങ്ങളെന്ന് ചെയർമാൻ അബ്ദുൽ അസീസ് അബ്ദുള്ള അൽ ഗുറൈർ പറഞ്ഞു.
സാമ്പത്തികവർഷത്തെ ആദ്യ പകുതിയിൽ 3,57,000 ഒറിജിൻ സർട്ടിഫിക്കറ്റുകൾ ആണ് ചേംബർ പുറത്തിറക്കിയത്. ഒരു ഉൽ പന്നം ഏത് രാജ്യത്താണ് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഒറിജിൻ സർട്ടിഫിക്കറ്റ് (സി.ഒ). ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് നടപടികൾക്ക് സി.ഒ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഇതോടൊപ്പം 2,402 എ.ടി.എ കാർനറ്റുകളും ചേംബർ പുറത്തിറക്കി. 2.5 ശതകോടി മൂല്യമുള്ള ഉൽപന്നങ്ങ ളാണ് ചേംബറിലെ അംഗങ്ങൾ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഇത് 1.2 ശതകോടിയായിരുന്നു.