അരളിപ്പൂവ് ജീവനെടുക്കുമോ? ആലപ്പുഴയിലെ നഴ്സിൻ്റെ മരണത്തിന് പിന്നാലെ എല്ലാ മലയാളികളിലും ഉയർന്നുവന്ന ഒരു സംശയമാണിത്. ഈ സംശയത്തെപ്പറ്റി വിദഗ്ദർ പറയുന്നത് എന്താണെന്ന് നോക്കാം
അരളിപ്പൂവിനെ Oleander എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. വളരെ അപകടകാരിയും മരണം വരെ സംഭവിക്കാവുന്ന പ്ലാന്റ് പോയിസൺ ആണിത്.ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ബാധിക്കാം. രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുന്നതിനും ബിപി കുറയ്ക്കുന്നതിനും ഇടയാക്കും.അരളിയുടെ പൂവ് അത്ര അപകടകാരിയല്ലെങ്കിലും അതിന്റെ കായും തണ്ടും ഇലയും കറയും എല്ലാം ഏറെ അപടകരകാരിയാണ്.
അതേസമയം, പൂജകളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ടെങ്കിലും തൽക്കാലം വിലക്കില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നത്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നാണ് ബോർഡിൻ്റെ പക്ഷം. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണു നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണു മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്.