കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്, രാത്രി മുഴുവൻ ഉറങ്ങിയില്ലെന്നും അവർ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള ഭീഷണിയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരേന്ത്യയിലാണ് താൻ കൂടുതൽ സമയവും ചെലവഴിച്ചതെന്നും എന്നാൽ കേരളം പോലൊരു നാട് കണ്ടിട്ടില്ലെന്നും റോയ് പറഞ്ഞു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസങ്ങളെ മറികടക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവിനെ അവർ പ്രശംസിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനാകാത്തതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം തരുന്നത്. ബിജെപിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെയെന്നും അരുന്ധതി റോയ് പറഞ്ഞു. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിമാനകരമാണെന്നും അരുന്ധതി റോയ് പറഞ്ഞു.