വിമാനയാത്രയ്ക്കുളള പെരുമാറ്റച്ചട്ടം പുതുക്കി എയര്‍ ഇന്ത്യ. അമിത മദ്യപനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തമായി കയ്യില്‍ കരുതുന്ന മദ്യം ഉപയോഗിക്കുന്നത് നിരീക്ഷിക്കും. മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വിമാനത്തിനകത്തെ മദ്യനയം പുതുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്..
ജനുവരി 19ന് പെരുമാറ്റച്ചം നിലവിൽ വന്നെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനത്തിനുളളില്‍ ക്യാബിൻക്രൂ നൽകുന്നതിന് പുറമേ കൈവശം കരുതിയ മദ്യം കഴിക്കുന്നത് അനുവാദമില്ല. ഇത്തരം പ്രവണത നിരീക്ഷണവിധേയമാക്കാനും തീരുമാനമുണ്ട്. വിമാനത്തിനുള്ളിലെ മദ്യപാനം സുരക്ഷിതവും മാന്യവുമായ രീതിയിലാകണമെന്നും നയത്തിൽ വ്യക്തമാക്കുന്നു. ആവശ്യഘട്ടത്തില്‍ മദ്യം വിളമ്പുന്നത് ഒഴിവാക്കണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്.
യാത്രക്കാര്‍ക്ക് പുറമെ വിമാനജീവനക്കാര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.
മദ്യപിച്ച യാത്രക്കാരനെ ‘മദ്യപൻ’ എന്ന് അഭിസംബോധന ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. മദ്യപിച്ച യാത്രക്കാരൻ ശബ്ദമുയർത്തിയാൽ ജീവനക്കാരൻ ശാന്തമായി സംസാരിക്കണം. മാന്യമായി വിഷയം കൈകാര്യം ചെയ്യണമെന്നും ക്യാബിന് ക്രൂവിനുളള നിർദേശത്തില്‍ പറയുന്നു.
ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാല്‍ വിമാനജീവനക്കാര്‍ക്ക് ഇടപെടാനും മദ്യപാനം നിരുത്സാഹപ്പെടുത്താനും അനുവാദമുണ്ട്. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടാല്‍ അടിയന്തര സാഹചര്യത്തിൽ യാത്ര അനുവദിക്കാതിരിക്കാമെന്നും പുതുക്കിയ നയത്തിൽ എയര്‍ ഇന്ത്യ വ്യക്തമാക്കി.