അനുമതിയില്ലാതെ ഹജ്ജ് യാത്ര നടത്താൻ ശ്രമിച്ച 17,615 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ സമിതി ചെയർമാനുമായ ലഫ്.ജനറൽ മുഹമ്മദ് അൽ ബസ്സാമി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 9,509 പേർ ഇവരിൽ ഉൾപ്പെടുന്നു.
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 202,695 പേരെ മക്ക എൻട്രി പോയിന്റുകളിൽ നിന്ന് തിരിച്ചയച്ചതായി അൽ ബസ്സാമി പറഞ്ഞു. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ലൈസൻസില്ലാത്ത 128,999 വാഹനങ്ങളും തിരിച്ചയച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 105 വ്യാജ ഹജ്ജ് കാമ്പെയ്നുകൾ സുരക്ഷാ അധികാരികൾ കണ്ടെത്തി, കാമ്പെയ്നുകളുടെ ചുമതലയുള്ളവരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത തീർഥാടകരെ കയറ്റി അയച്ച മൊത്തം 33 പേരെ ജൂൺ 30 വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് കീഴിലുള്ള സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളെ റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.