ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയ എലഫന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററിക്ക് ബ്രിട്ടീഷ് രാജാവിന്റെ പരിസ്ഥിതി അവാര്‍ഡ്. ചാള്‍സ് മൂന്നാമന് രാജാവും കാമില രാജ്ഞിയും ചേർന്ന് ഡോക്യുമെന്ററിയുടെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് പുരസ്കാരം സമ്മാനിച്ചു. സഹപ്രവര്‍ത്തകര്‍ക്കും രാജ്യത്തിനുമായി പുരസ്കാരം സമ്മാനിക്കുന്നുവെന്ന് കാര്‍ത്തികി ഗോണ്‍സാല്‍വസ് പ്രതികരിച്ചു.
രഘു എന്ന അനാഥനായ ആനക്കുട്ടിയുടെയും അവനെ പരിപാലിക്കുന്ന ബൊമ്മന്-ബെല്ലി ദമ്പതികളുടെയും കഥയാണ് എലഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിൽ പറയുന്നത്. ഡോക്യുമെന്ററി ഷോര്‍ട് വിഭാഗത്തിലായിരുന്നു ഓസ്കാര്‍ പുരസ്കാരം എലഫന്റ് വിസ്പറേഴ്സിനെ തേടിയെത്തിയത്.
തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനമായിരുന്നു ഡോക്യുമെന്ററിയിലെ പശ്ചാത്തലം. നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ഡോക്യുമെന്ററിയിലുള്ളത്. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലിയും. ഇവര്‍ വളര്‍ത്തുന്ന ആനക്കുട്ടികളായ രഘുവും അമ്മുവുമാണ് കഥയുടെ കേന്ദ്രബിന്ദു.