13 വർഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ലോകകപ്പ് ഫൈനലിൽ പോരാട്ടം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് സർക്കാരും ബി.സി.സി.ഐയും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലോകകപ്പ് മത്സരത്തിന് അവേശം പകരാൻ സ്റ്റേഡിയത്തിന് മുകളിലൂടെ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക് സംഘത്തിന്റെ എയര്‍ഷോയും അവതരിപ്പിക്കപ്പെടും.
ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെയും വിരാട് കോലിയുടെ റെക്കോർഡ് നേട്ടത്തെയും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ന്യൂസിലൻഡിനെതിരായ സെമിയിൽ അസാമാന്യ പ്രകടനം കാഴ്ച വെച്ചാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ലോകത്തിലെ മികച്ച പോപ്പ് ഗായികയായ ദുവാ ലിപയുടെ ശബ്ദവും ലോകകപ്പ് വേദിയിൽ ആവേശം പകരും.
19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കിരീടപ്പോരാട്ടം നടക്കുക. എല്ലാ ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ അപരാജിത ലീഡോടെ ഫൈനലിലെത്തിയത്. ഐസിസി ലോകകപ്പിന്റെ അവസാന മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.