ആരാധകർക്ക് ആവേശം പകർന്ന് ജസ്പ്രിത് ബുംറ തിരിച്ച് കളിക്കളത്തിലേയ്ക്ക്. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ബുംറ നയിക്കുക. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തിലൂടെയാണ് താരം തിരിച്ചെത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ബുംറ 11 മാസത്തിന് ശേഷമാണ് ടീമിലേക്ക് നായകനായി തിരിച്ചെത്തുന്നത്.
ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരമായ സഞ്ജു സാംസണുമുണ്ട്. സഞ്ജുവിനെയും ടീമിൽ ഉൾപ്പെടുത്തിയതോടെ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ പതിന്മടങ്ങ് വർധിക്കും. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി പുതിയ കളിക്കാരനായ ജിതേഷ് ശർമയും റിങ്കു സിങ്ങും ടീമിൽ ഇടംനേടി. ഓഗസ്റ്റ് 18നാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം നടത്തപ്പെടുക.
ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബൈ, വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയി, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരാണ് ഇന്ത്യൻ ടീം അംഗങ്ങൾ.