ക്രിക്കറ്റിലെ സ്റ്റോപ്പ് ക്ലോക്ക് നിയമത്തിന് പിന്നാലെ ഡിസിഷൻ റിവ്യു സിസ്റ്റം (ഡിആർഎസ്) നിയമത്തിലും നിർണായക മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇതനുസരിച്ച് സ്റ്റംപിങ്ങിന് വേണ്ടിയുള്ള തേഡ് അംപയർ പരിശോധനയിൽ ഇനി വിക്കറ്റ് കീപ്പർ ക്യാച്ച് പരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനം. അതിനായി ബോളിങ് ടീം റിവ്യൂ അവസരം എടുക്കുകയാണ് ചെയ്യേണ്ടത്.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ സംശയമുള്ള ക്യാച്ചുകൾക്ക് ശേഷം അനാവശ്യമായി സ്റ്റംപ് ചെയ്ത് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ടീമിന്റെ ഡിആർഎസ് അവസരങ്ങൾ നഷ്ടപ്പെടാതെ കാത്തിരുന്നു. ഫീൽഡ് അംപയർ സ്വന്തം നിലയ്ക്ക് തീരുമാനം തേഡ് അംപയർക്കു വിടുമ്പോൾ ക്യാച്ചും പരിശോധിക്കും എന്നതുകൊണ്ടായിരുന്നു ഇത്.
ഇതോടെ നോട്ടൗട്ട് ആണെങ്കിലും ഓസ്ട്രേലിയയ്ക്ക് റിവ്യൂ അവസരം നഷ്ടപ്പെട്ടില്ല. ഇതിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഐസിസി നിയമമാറ്റത്തിന് തയ്യാറായത്.