നടനും മിമിക്രി ആർട്ടിസ്റ്റുമായബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ രംഗത്ത്. റിയാലിറ്റി ഷോ നടക്കുന്ന ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷിന്റെ ആരോപണം. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയിലടക്കം വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം ജിനേഷ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിച്ചതെന്നും ജിനേഷ് പറഞ്ഞു.
ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നും അത് ചോദിക്കാനും വേണ്ടി അനുരഞ്ജനത്തിന് വിളിച്ച് തന്നെ ആക്രമിച്ചുവെന്നാണ് ജിനേഷ് യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്. മാത്രമല്ല, ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറാനും സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിച്ചു.
‘ബിനു അടിമാലിക്ക് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്നതും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കിയതും താനായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. അവിടെ പോയപ്പോൾ ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. സിംപതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചത്’-ജിനേഷ് ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റ് കിട്ടുന്നതിന് കാരണം താനാണെന്ന് ബിനു അരോപിച്ചെന്നും ജിനേഷ് പറയുന്നു. തുടര്‍ന്ന് റൂമില്‍ പൂട്ടിയിടുകയും ജിനേഷിന്റെ ക്യാമറ ബിനു തകര്‍ത്ത് മര്‍ദിക്കുകയും ചെയ്തു എന്നും ജിനേഷ് വിഡീയോയിലൂടെ വ്യക്തമാക്കി. അന്ന് സ്റ്റുഡിയോയിലുണ്ടായ മറ്റ് ആര്ടിസ്റ്റുകള് റൂമിന്റെ വാതില്‍ പൊളിച്ചാണ് തന്നെ രക്ഷിച്ചത്. പിന്നീട് ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു എന്നും ജിനേഷ് പറഞ്ഞു.