മോഡലും നടനുമായ ഷിയാസ് കരീം സമൂഹ മാധ്യമങ്ങളിൽ ഏറെ പരിചിതനാണ്. 2023 സെപ്റ്റംബറിൽ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് ഷിയാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ആകുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയെന്ന തരത്തിൽ ചില പ്രചാരണങ്ങളും നടന്നിരുന്നു. ഈ അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷിയാസ്.
വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ലെന്നും കല്യാണം ഉണ്ടാവുമെന്നും ഷിയാസ് പറയുന്നു. നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. എന്തായാലും ഞാൻ കല്യാണം കഴിക്കും. നിശ്ചയിച്ച പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ എന്നാണ് ഷിയാസ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
അല്ലെങ്കിൽ വേറൊരാളെ കല്യാണം കഴിക്കും. ചെമ്മീൻ സിനിമയിൽ നടൻ മധുവിനെ പോലെ ബീച്ചിൽ പാട്ട് പാടി നടക്കാൻ എന്തായാലും ഞാൻ ഉദ്ദേശിക്കുന്നില്ലെന്നും ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കുമെന്നും ഷിയാസ് പറഞ്ഞു. ഞാൻ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ ആര്ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിയാസിന്റെ വിവാഹ നിശ്ചയ വാർത്തകൾക്ക് ഒപ്പം ആയിരുന്നു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയും ഉയർന്നത്. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു.