നാല് വർഷം ലോകകപ്പ് കളിക്കളത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ താഴ്ത്തിയ തല ഇത്തവണ ഉയർത്തി പിടിച്ചുകൊണ്ട് കളിക്കളത്തിൽ ന്യൂസീലാൻഡ് മധുര പ്രതികാരം തീർത്തു. ന്യൂസീലാൻഡ് ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്തെറിഞ്ഞു. ഇടുപ്പിന് പരിക്കേറ്റതിനാൽ സ്റ്റാർ ബാറ്റർ ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങിയത്. 282-9 എന്ന സ്കോർ നേടി. വെറും 36.2 ഓവറിലാണ് ന്യൂസിലൻഡ് ലക്ഷ്യത്തിലെത്തിയത്. ഡെവൺ കോൺവെയും (പുറത്താകാതെ 152) രച്ചിൻ രവീന്ദ്രയും (123 നോട്ടൗട്ട്) രണ്ടാം വിക്കറ്റിൽ 273 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ 283-ലേക്ക് നയിച്ചു.
കാൽമുട്ടിനേറ്റ പരിക്ക് കാരണം ക്യാപ്റ്റൻ കെയ്ൻ വില്യംസണില്ലാതെയാണ് ന്യൂസീലാൻഡ് മത്സരത്തിന് ഇറങ്ങിയത്. കോൺവെയുടെ 83 പന്തിൽ നേടിയ സെഞ്ച്വറി ഒരു ലോകകപ്പിലെ ബ്ലാക്ക് ക്യാപ്സിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു. എന്നാൽ 23-കാരനായ ഓൾറൗണ്ടർ രവീന്ദ്ര 82 പന്തിൽ നിന്ന് സെഞ്ചുറി നേടി ന്യൂസിലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടിയ താരമായി.
ഇംഗ്ലണ്ടിനായി ജോ റൂട്ട് 77 റൺസെടുത്ത് ടോപ് സ്കോററായി. അതേസമയം എല്ലാ ബാറ്റ്സ്മാരും ഇരട്ട സ്കോർ നേടിയത് ചരിത്രം സൃഷ്ടിച്ചു. 4,658 ഏകദിനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. എന്നാൽ ലോകകപ്പിന്റെ തുടക്ക മത്സരം കാണാൻ ആൾക്കൂട്ടം കുറവായിരുന്നു. മത്സരം അവസാനിച്ചപ്പോഴേക്കും 1,34,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ കുറച്ച് കാണികൾ കൂടി എത്തി.