ആനുകാലിക സംഭവങ്ങളെ വരകളില്‍ ആവാഹിക്കുന്ന കാര്‍ട്ടൂണിസ്റ്റാണ് പത്തനംതിട്ടക്കാരന് ഷാജി മാത്യു. നാടുനീളെ നായപ്പേടിയില്‍ തുടരുമ്പോൾ ഷാജി മാത്യുവരച്ച മറ്റൊരു കാര്‍ട്ടൂണ്‍ കൂടി വൈറലായി.
പത്തനംതിട്ടയില്‍ മജിസ്്ട്രേറ്റിന് പട്ടികടിയേറ്റെന്ന വാര്‍ത്ത ആസ്പദമാക്കിയായിരുന്നു ഷാജി മാത്യുവിന്റെ വൈറല്‍ കാര്‍ട്ടൂണ്‍. “ഞാന്‍ മജിസ്ട്രേറ്റിന് കടിച്ചിട്ടില്ലെന്ന് മൊഴിമാറ്റിപ്പറയെടാ പട്ടികളെ..” എന്നൊരു ശ്വാനന് ചുറ്റുമുളളവരോട് പറയുന്ന വരയാണ് ജനങ്ങൾ ഏറ്റെടുത്തത്. അട്ടപ്പാടി മധു കൊലപാതക കേസില്‍ സാക്ഷികൾ മൊഴിമാറ്റുന്ന വാര്‍ത്തകൾ കൂടി സന്നിവേശിപ്പിച്ചാണ് ഷാജി മാത്യുവിന്റെ കാര്‍ട്ടൂണ്‍ പിറന്നത്.
“പത്തുപേരെ കടിക്കുമ്പോഴേക്ക് പല്ലിന് ഭയങ്കര വേദനയാണ് ഡോക്ടറേ..” എന്ന ശ്വാനവിലാപവും ആളുകൾ ഏറ്റെടുത്തതാണ്. മൃഗകഥാപാത്രങ്ങളെ കാര്ട്ടൂണാക്കുന്ന ശീലം ഷാജി മാത്യുവിനെ പണ്ടേയുണ്ട്. ആനുകാലികങ്ങളിലും അമര്‍ചിത്രകഥകളിലും മലയാളികൾ കണ്ടു പരിചരിച്ച കടുവാ കഥകളുടെ ഉപഞ്ജാതാവും ഷാജി മാത്യുവാണ്.
കാട്ടുപന്നികൾ കൃഷിനശിപ്പിക്കുന്നതിനെ സരസമായി അവതരിപ്പിച്ച കാര്‍ട്ടൂണും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പത്തുമൂട് കപ്പനടാന്‍ അനുവദിക്കണെന്ന് പന്നികളുടെ നേതാവിനോട് അഭ്യര്‍ത്ഥിക്കുന്ന കര്‍ഷകനെയാണ് വരകളിലൂടെ പ്രതിഫലിപ്പിച്ചത്. സഭാതര്‍ക്കത്തിനിടെ വന്നുപെടുന്ന യേശുവും ജനങ്ങൾ വലഞ്ഞ നോട്ടുനിരോധനവും ഉൾപ്പടെ നിരവധി വിഷയങ്ങളില്‍ ഷാജിമാത്യുവിന്റെ കാര്ട്ടൂണുകൾ ജനങ്ങൾ ഏറ്റെുടുത്തിരുന്നു.
പ്രസിദ്ധീകരണങ്ങളില്‍ ഷാജി മാത്യുവിന്റെ വര പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് പ്രശസ്ത കാര്‍ട്ടൂണിസ്്റ്റ് ടോംസ് കീഴിലാണ്.. ടോംസ് പബ്ളിക്കേഷനു വേണ്ടി മണ്ടൂസ് ഉൾപ്പടെ നിരവധി കഥാപാത്രങ്ങളെ ഒന്നര പതിറ്റാണ്ടോളം വരച്ചു. മലയാളികൾ ഏറ്റെടുത്ത പപ്പുണ്ണി, ശുപ്പന്‍, തൊമ്മനും പമ്മനും, പിണ്ടൂസ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഷാജിയുടെ വരയില്‍ പിറന്നതാണ്. വിവിധ ടിവി ഷോകളിലും ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുളള ഷാജി മാത്യുവിന് കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വരമേളം എന്ന പേരില്‍ ഷാജി മാത്യു അവതരിപ്പിക്കുന്ന സ്റ്റേജിലെ വരയ്ക്കും ആരാധര്‍ ഏറെയാണ്.
അതേസമയം, ട്രോളുകളുടേയും സോഷ്യല്‍ മീഡിയയുടേയും കാലത്ത് സാധാരണ കാര്‍ട്ടൂണുകൾക്ക് ശക്തി ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഷാജി മാത്യുവിന്റ വരകൾ. വെളള പേപ്പറിലെ വരകൾ ഡിജിറ്റല്‍ കാലത്ത് വൈറലാകുന്നതിന്റെ സന്തോഷം ഷാജി മാത്യുവും പങ്കുവയ്ക്കുന്നു.
Iam ready to do this wok
I am ready to work and look after children as my children