ഏഷ്യൻ കപ്പ് ഫുട്ബാളിൻെറ മാച്ച് ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം പലസ്തീനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന് ടൂർണമെൻറ് പ്രാദേശിക സംഘാടകർ അറിയിച്ചു. ഖത്തർ ആണ് ഇത്തവണത്തെ ഏഷ്യ കപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്.
44 ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൻെറ കെടുതികൾ അനുഭവിക്കുന്ന പലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി മരുന്നും ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും നൽകുന്നതിന് ടൂർണമെന്റ് ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം മാറ്റിവെക്കാനാണ് തീരുമാനം. ജനുവരി 12ന് തുടങ്ങി ഫെബ്രുവരി 10 വരെ നീണ്ടു നിൽക്കുന്ന ഏഷ്യ കപ്പിൻെറ ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് വൈകുന്നേരത്തോടെ തുടക്കമായിരുന്നു.
ഏറ്റവും ദുർഘടമായ സാഹചര്യത്തിലൂടെയാണ് പലസ്തീൻ കടന്നുപോകുന്നത്. രാജ്യത്തെ സഹോദരങ്ങളോട് ഐക്യപ്പെടാനും അവരെ ചേർത്തു വെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നു. അതിൻെറ അടിസ്ഥാനത്തിൽ ഏഷ്യൻ കപ്പ് ടിക്കറ്റിൻെർ വരുമാനം പലസ്തീന് കൈമാറും എന്ന് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി വ്യക്തമാക്കി.