നടന്മാർ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ താന്‍ അഭിനയിച്ച സിനിമാ സെറ്റുകളിലുണ്ടായിട്ടില്ലെന്ന് നടി നിഖില വിമൽ. ലഹരി ഓരോരുത്തരുടെയും വ്യക്തിപരമായ ചോയ്സ് ആണ്. അതേസമയം സിനിമാ ലൊക്കേഷനുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നും നടി കൂട്ടിച്ചേർത്തു. കണ്ണൂര്‍ പ്രസ് ക്ലബില്‍ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യവും ലഹരിയിൽ ഉൾപ്പെടുന്നതാണ്. എന്നാല്‍ അത് മാത്രം നിരോധിച്ചിട്ടില്ല. എന്നാൽ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ലൊക്കേഷനുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനമെടുക്കേണ്ടത് എന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾ താരത്തിനെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില പറഞ്ഞു. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ നിന്ന് ഒരു വരി മാത്രം എടുത്ത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. ഈ കാര്യത്തില്‍ ആരും താരത്തിന്റെ പ്രതികരണം ചോദിച്ചിട്ടില്ല. അതിനാൽ ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡയയിലുണ്ടായ വിവാദങ്ങളില്‍ താരത്തിന് ഉത്തരവാദിത്വമില്ലെന്നും നിഖില വ്യക്തമാക്കി. സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങളാണെന്നും നിഖില കൂട്ടിച്ചേർത്തു.