കുവൈത്തിൽ പുതിയ സർക്കാർ രൂപവത്കരണ ചർച്ചകൾ മുന്നോട്ട്.ആദ്യഘട്ടമെന്ന നിലയിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്പീക്കറുമായും മുൻ സ്പീക്കറുമായും ചർച്ച നടത്തി.തുടദിവസങ്ങളിൽ എംപിമാരുമായും മന്ത്രിമാരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചകൾക്ക് ശേഷമം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് തൽസ്ഥാനത്ത് തുടരുമോ എന്നതിലും വ്യക്തത വരും.അഴിമതി തടയൽ , സമ്പത് വ്യവസ്ഥയുടെ പുരോഗതി എന്നീ വാഗ്ദാനങ്ങളുമായി കഴിഞ്ഞ ഒക്ടോബറിൽ നിലവിൽവന്ന സർക്കാറിനാണ് പിന്തുണ നഷ്ടമായത്. രണ്ട് വർഷത്തിനിടെ തുടർച്ചയായി അഞ്ച് സർക്കാരുകൾ കുവൈത്തിൽ നിലവിൽ വന്നെങ്കിലും ഭരണം നിലനിർത്താൻ കഴിഞ്ഞില്ല.
ഇതിനിടെ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് കുവൈത്ത് പാര്‍ലമെന്റ് സമ്മേളനം വീണ്ടും മാറ്റിവച്ചു. അംഗങ്ങളുടെ ക്വാറം തികയാത്തതിനാലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരാവാത്തതിനെയും തുടര്‍ന്നാണ് മാറ്റം. സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ സ്പീക്കര്‍ അഹ്മദ് അല്‍ സദൂന് സമ്മേളനം നിര്‍ത്തിവച്ചതായി അറിയിക്കുകയായിരുന്നു. മാര്‍ച്ച് ഏഴ്, എട്ട് തിയ്യതികളില്‍ ദേശീയ അസംബ്ലി സമ്മേളിക്കുമെന്ന് സ്പീക്കര്‍ അഹ്മദ് അല്‍ സദൂന് അറിയിച്ചിട്ടുണ്ട്.സര്‍ക്കാരിന്റെ രാജി പ്രഖ്യാപനം വന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്ക്കുന്നത്.
എംപിമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മൂന്ന് മാസം തികയും മുമ്പ് കുവൈത്ത് സര്‍ക്കാര്‍ രാജിവച്ചത്. പിന്നീട് രാജി സ്വീകരിച്ച അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് നിലവിലെ സര്‍ക്കാരിനോട് താല്‍ക്കാലിക ചുമതല തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.