സൗദിയിലെ എല്ലാ വിമാനങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ നീക്കം. സൗദിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച കരാര്‍ നടപടികൾ പൂര്‍ത്തിയായി. എസ്ടിസിയും സ്കൗ ഫൈവ് അറേബ്യയും തമ്മിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്.
യാത്രക്കാര്‍ക്ക് വിമാനത്തിനകത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായുളള പരീക്ഷണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ജിദ്ദയ്ക്കും റിയാദിനും ഇടയില്‍ എയര്‍ ടു ഗ്രൗണ്ട് സംവിധാനം സജ്ജീകരിച്ചാണ് വിമാനത്തില്‍ പദ്ധതി വിജയകരമായി പരീക്ഷിച്ചത്.
ഇതോടെ വിമാന യാത്രക്കാര്‍ക്ക് ഉയര്‍ന്ന വേഗതയില്‍ വീഡിയോ സ്ട്രീമിങ്, വെബ് ബ്രൗസിങ്, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്നിവ ആസ്വദിക്കാന്‍ അവസരം ഒരുങ്ങും. 2025ഓടെ പദ്ധതി വിപുലമാക്കാനും നീക്കമുണ്ട്. മധ്യ പൂര്വ്വദേശത്തെയും നോര്‍ത്ത് ആഫ്രിക്കയിലെയും എല്ലാ വിമാനങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.