പോർച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിലെത്തിയ സൌത്ത് കൊറിയയെ ഗോൾമഴയിൽ മുക്കി ബ്രസീൽ മിന്നും വിജയം നേടി. രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് ജയിക്കാനുള്ള നേട്ടമായിരുന്നില്ല. കൊറിയയെ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ 4 ഗോളുകളടിച്ച് ബ്രസീൽ പ്രതിരോധത്തിലാക്കിയിരുന്നു.
വിനീഷ്യസും നെയ്മറും റിച്ചാർലിസനും പെക്വുറ്റയുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. മത്സരത്തിൻ്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ഗോൾ പിറന്നത്. പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ. 28ാം മിനിറ്റിൽ റിച്ചാർലിസൻ്റെ ഗോൾ . 36ാം മിനിറ്റിൽ വിനീഷ്യസിൻ്റെ പാസിൽ നിന്നും പെക്വുറ്റ ഗോൾ നേടി. ഈ ലോകകപ്പിലെ റിച്ചാർലിസൻ്റെ മൂന്നാം ഗോളാണിത്.
മറ്റൊരു ആവേശപ്പോരാട്ടത്തിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാർട്ടറിലെത്തി. പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി(1-1) സമനില പാലിച്ചു. ഇതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയായിരുന്നു. ഖത്തർ ലോകകപ്പിൽ ആദ്യമായാണ് ഒരു മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന് ക്വാർട്ടറിലെ എതിരാളികൾ.