75 വർഷത്തിനിടയിലെ റെക്കോർഡ് മഴ, യുഎഇയിൽ പെയ്തിറങ്ങിയപ്പോൾ പൊടുന്നനെ ഉണ്ടായത് വെള്ളപ്പൊക്കം. കനത്ത മഴയും വെള്ളപൊക്കവും ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ റോഡിലേക്ക് ഇറങ്ങാൻ പുതുവഴികൾ കണ്ടെത്തി യുഎഇ നിവാസികൾ.
വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും ചെറിയ ചങ്ങാടങ്ങൾ തട്ടിക്കൂട്ടി. ഷാർജയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ നിരവധി ആളുകളാണ് മരത്തടിയും മെത്തയും കൊണ്ട്, സഞ്ചരിക്കാൻ പാകത്തിന് താൽക്കാലിക ചങ്ങാടങ്ങൾ ഉണ്ടാക്കിയത്.
ചങ്ങാടത്തിനുള്ള തുഴയായി മോപ്പുകളും തറ വൃത്തിയാക്കുന്ന ബ്രഷുകളും ഉപയോഗിച്ചു. വീഡിയോ പകർത്തി റീലുകളായി സോഷ്യൽമീഡിയയിലും നിറഞ്ഞു ഈ മഴ കാഴ്ചകൾ.