എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ‘ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു” എന്നാണ് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
“തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഞാൻ ഇതാ ഏറ്റെടുക്കുന്നു” എന്ന് സച്ചിദാനന്ദന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസവുമായി എത്തിയത്.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക് കുറിപ്പ്
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. മഹത് പ്രവൃത്തികള്‍ക്ക് ഉത്തമമാതൃകക, തല്ക്കാലം അദ്ദേഹം കേരള സാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്ത് ഇരുന്ന് തന്റെ ത്യാഗം തുടരുകയാണ്. മാത്രമല്ല,ഞാന്‍ ക്ലീഷേയാണ്. എന്നാൽ സച്ചിദാനന്ദന്റെ പേര് ശ്രീകുമാരൻ തമ്പി കുറിപ്പിൽ എടുത്ത് പറയുന്നില്ല.