ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന ബജറ്റ്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റിൽ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങളാണ്. 2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പ് മുൻപിലുണ്ടെങ്കിലും ആദായ നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. നിലവിലെ നിരക്കുകൾ തുടരും. കോർപ്പറേറ്റ് നികുതിയിലും മാറ്റം വരുത്തില്ല. ധനക്കമ്മി കൂടുന്നുവെന്ന ആശങ്കകൾക്കിടെ ഈ വർഷം 5.8 ശതമാനാണ് ധനക്കമ്മിയെന്ന് ധനമന്ത്രി പറഞ്ഞു.
40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകൾ ഇരട്ടിയാക്കും. ഇതോടെ 149 ആകും. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങൾ
ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും
സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും
മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും
ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും
5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും
രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും
പുതിയ റെയിൽവേ ഇടനാഴി
സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
മൂന്ന് റെയിൽവെ ഇടനാഴിക്ക് രൂപം നൽകും
വിമാനത്താവള വികസനം തുടരും
വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും
വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും
ഇ -വാഹനരംഗ മേഖല വിപുലമാക്കും
കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും
വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
പലിശരഹിത വായ്പ
ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും